ഉദ്ഘാടനവും അഭിനയവും മാത്രം കൊണ്ടുനടക്കുന്ന വെറുമൊരു നടി മാത്രമല്ല ഹണി റോസ്…ഇനിയെങ്കിലും നന്നായി ജീവിക്കാൻ നോക്കാൻ ഉപ​ദേശവും….

ഉദ്ഘാടനവും അഭിനയവും മാത്രം കൊണ്ടുനടക്കുന്ന വെറുമൊരു നടി മാത്രമല്ല ഹണി റോസ് എന്ന് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. ബോബി ചെമ്മണ്ണൂരിനെതിരായ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദ​ഹത്തിന്റെ പ്രതികരണം. ഹണി റോസ് അതിബുദ്ധിമതിയായ ഒരു പെണ്ണാണെന്ന് ഈ കേസിന്റെ നാൾവഴികളിലൂടെ മനസിലാക്കാൻ പ​റ്റുമെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടുന്നു. വ്യവസായിയായ ബോബിയുടെ ബുദ്ധിപരമായ നീക്കങ്ങളെക്കാൾ മികച്ചതായിരുന്നു ഹണിയുടെ നീക്കങ്ങളെന്നും തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ആലപ്പി അഷ്ഫറ് പറയുന്നു.

ആലപ്പി അഷ്റഫിന്റെ വാക്കുകൾ ഇങ്ങനെ..

‘ഹണി റോസിന്റെ പോസ്​റ്റ് കണ്ടയുടൻ അവരെ വിളിച്ച് ഒരു സോറി പറഞ്ഞിരുന്നെങ്കിൽ ബോബി ചെമ്മണ്ണൂരിന് കാക്കനാട്ടെ ജയിലിൽ പോയി കിടക്കേണ്ട ഗതി ഉണ്ടാകില്ലായിരുന്നു. കൈയിലെ പൈസയും അഹങ്കാരവും കൊടിമ്പിരി കൊണ്ടപ്പോൾ അയാളുടെ മനസ് അതിന് അനുവദിച്ചില്ല. ബോബി ചെമ്മണ്ണൂരിനെ ജയിലിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ചിലയാളുകൾ പറഞ്ഞത് ഞാൻ ഓർക്കുന്നു. ബോബി ഒരു സാധാരണ മനുഷ്യനല്ല, ഒരുപാട് പേർക്ക് ശമ്പളം കൊടുക്കുന്ന മഹാനാണ്, ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത വ്യക്തിയാണ്. ഇത് അംഗീകരിക്കാൻ പ​റ്റില്ലെന്നാണ് പലരും പറഞ്ഞത്. ഈ പ്രതിഷേധങ്ങൾ എല്ലാ ചാനലുകളും സംപ്രേഷണം ചെയ്തിരുന്നു. അതിന് നിങ്ങൾക്കുളള മറുപടി ഹൈക്കോടതിയിൽ നിന്ന് കൃത്യമായി കിട്ടിയില്ലേ?

സാധാരണക്കാരനില്ലാത്ത ഒരു പരിഗണനയും ഈ കേസിനോ ബോബിക്കോ ഇല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. നിങ്ങൾ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കുന്നു, ഞാൻ ഇവിടത്തെ നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്നുവെന്നായിരുന്നു ഹണി റോസ് അന്ന് പറഞ്ഞത്. നമ്മൾ വിചാരിക്കുന്ന പോലെ ഉദ്ഘാടനവും അഭിനയും മാത്രം കൊണ്ടുനടക്കുന്ന വെറുമൊരു നടി മാത്രമല്ല ഹണി റോസ്. അതിബുദ്ധിമതിയായ ഒരു പെണ്ണാണെന്ന് ഈ കേസിന്റെ നാൾവഴികളിലൂടെ മനസിലാക്കാൻ പ​റ്റും. വ്യവസായിയായ ബോബിയുടെ ബുദ്ധിപരമായ നീക്കങ്ങളെക്കാൾ മികച്ചതായിരുന്നു ഹണിയുടെ നീക്കങ്ങൾ.

ബുദ്ധിയും കരുത്തുമുളള സ്ത്രീകൾ രണ്ടും കൽപ്പിച്ചിറങ്ങിയാൽ ആർക്കും തടയാൻ സാധിക്കില്ലെന്ന ഒരു ചൊല്ലുണ്ട്. അതിന് ഉത്തരമാണ് ബോബി. തനിക്ക് സാധാരണക്കാരോടൊപ്പം നടക്കാനാണ് ഇഷ്ടമെന്ന് ബോബി പറഞ്ഞിട്ടുണ്ട്. അതുപോലെ ജയിലിലും അദ്ദേഹം ഒ​റ്റപ്പെട്ടില്ല. അഞ്ച് റിമാൻഡ് പ്രതികൾക്കൊപ്പമാണ് ബോബിയുടെ ഇപ്പോഴത്തെ ജയിൽ വാസം. അവരിൽ ഒരാൾ മാത്രമാണ് ജയിൽ യൂണിഫോം അണിഞ്ഞിട്ടുളളത്. അത് ബോബിയാണ്. ബോബിക്ക് രാത്രി പുതയ്ക്കാനായി ഒരു ബെഡ്ഷീ​റ്റ് ചോദിച്ചപ്പോൾ കിട്ടിയില്ലെന്ന വാർത്ത കണ്ടു. അദ്ദേഹത്തെ അറസ്​റ്റ് ചെയ്യുന്ന സമയത്ത് അടിവസ്ത്രം ഇട്ടിട്ടില്ലായിരുന്നുവെന്ന മ​റ്റൊരു വാർത്തയും ഞാൻ കേട്ടു.

ചിലപ്പോൾ ബോബി ജയിൽ മോചിതനായി വരുമ്പോൾ ഗംഭീര സ്വീകരണവും പാലഭിഷേകവും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇത്തരം കോപ്രായങ്ങൾക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ഇനിയെങ്കിലും നന്നായി ജീവിക്കാൻ നോക്കൂ. ജി സുധാകരൻ മാത്രമല്ല ബോബിയെ രൂക്ഷമായി വിമർശിച്ചത്. മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ പറഞ്ഞത്, ബോബി രാജ്യസുരക്ഷയ്ക്ക് അപകടകാരിയാണെന്നും ജയിലിൽ അടയ്ക്കൂവെന്നുമായിരുന്നു’.

Related Articles

Back to top button