ഗഞ്ചാവും നരഹത്യയും… അ‌ഞ്ചാളം കേസിൽ പ്രതി… മാവേലിക്കരയിൽ കുറ്റവാളി കരുതൽ തടങ്കലിൽ… സഹോദരൻ മുമ്പേ ജയിലിൽ…

വൻതോതിൽ ഗഞ്ചാവ് കൈവശം വച്ച കേസിലും നരഹത്യ തുടങ്ങിയ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിലെ 5 ഓളം കേസുകളിൽ പ്രതിയുമായ യുവാവിനെ മാവേലിക്കരയിൽ പിറ്റ് എൻഡിപിഎസ് പ്രകാരം പിടികൂടി കരുതൽ തടങ്കലിൽ അടച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ എത്തിച്ച് വിൽപ്പന നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി  2018 മുതൽ ജില്ലയിലെ തെക്കൻ മേഖലകളിൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്ന വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുരേഷ് കുമാർ (41) നെ വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ സഹോദരനായ സുമേഷ് കുമാറിനെയും  ഇതേ നിയമ പ്രകാരം വള്ളികുന്നം പോലീസ് പിടികൂടി കരുതൽ തടങ്കലിൽ അടച്ചിരുന്നു. ഗഞ്ചാവ് അന്യസംസ്ഥാനങ്ങളിൽ നിന്നും മൊത്തമായി വാങ്ങി കൈവശം വെച്ച് വിപണനം നടത്തിയതിന് അടൂർ, ആലപ്പുഴ എക്സൈസ്, വള്ളികുന്നം, ഒറീസ സംസ്ഥാനത്തു ഉദയഗിരി എന്നീ പോലീസ് സ്റ്റേഷനുകളിലെ കേസ്സുകളിൽ പ്രതിയായിട്ടുള്ള ആളാണ് സുരേഷ്. തുടർന്നും ഇതേ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാണ് കരുതൽ തടങ്കലിൽ പാര്‍പ്പിച്ചത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രൻ  നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍,  കേരള സര്‍ക്കാര്‍ അഡീഷനൽ ചീഫ് സെക്രട്ടറി PIT NDPS നിയമ പ്രകാരം ഇയാളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുവാന്‍ ഉത്തരവിടുകയായിരുന്നു.  ഉത്തരവ് അനുസരിച്ച് ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ ബിനുകുമാറിന്റെ നിർദ്ദേശ പ്രകാരം  വള്ളികുന്നം പോലീസ് സബ്ബ് ഇൻസ്പെക്ടർ ദിജേഷ്.കെ, സബ്ബ് ഇൻസ്പെക്ടർ അംജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ കുമാർ, അൻഷാദ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ  തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.

Related Articles

Back to top button