അമ്മയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു… മകൾ….

മൂർഖൻ പാമ്പിന്റെ കടിയേറ്റ അമ്മയെ രക്ഷപ്പെടുത്തിയ മകളുടെ ധൈര്യത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ. മമത എന്ന സ്ത്രീക്കാണ് മൂർഖന്റെ കടിയേറ്റത്. പുത്തൂരിലുള്ള തന്റെ അമ്മയുടെ ഫാമിൽ എത്തിയതായിരുന്നു മമത. ഇവിടെ വെച്ചാണ് പാമ്പുകടിയേറ്റത്. സമീപത്തുണ്ടായിരുന്ന മകളുടെ ധ്രുതഗതിയിലുള്ള ഇടപെടൽ സ്ത്രീയുടെ ജീവൻ രക്ഷിച്ചു. ദക്ഷിണ കന്നഡ ജില്ലയായ പുത്തൂരിൽ നിന്നുമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

വെള്ളം നനയ്ക്കായി പമ്പ് തുറക്കാൻ പോയ മമത പുല്ലുകൾക്കിടയിൽ ഉണ്ടായിരുന്ന മൂർഖനെ കണ്ടില്ല. അബദ്ധത്തിൽ മൂർഖനെ ചവുട്ടി. ചവിട്ടേറ്റ പാമ്പ് മമതയുടെ കാലിൽ കടിച്ചു. പാമ്പ് കടിയേറ്റെന്ന് മനസ്സിലായ മമത കടിയേറ്റ ഭാഗത്തിന് മുകളിലായി ഉണങ്ങിയ പുല്ല് കൊണ്ടു ആദ്യം കെട്ടി. പുല്ല് കൊണ്ടുള്ള കെട്ട് വിഷം ശരീരത്തിലേക്ക് കയറുന്നത് തടയുമെന്ന് കരുതിയായിരുന്നു ഇത്. എന്നാൽ, വിഷം കാലിന് മുകളിലേക്ക് പടരുന്നതായി കണ്ടതോടെ, മമതയുടെ മകൾ ശർമ്യ റായ് ഉടൻ തന്നെ കടിയേറ്റ ഭാഗത്തുള്ള രക്തവും വിഷവും തന്റെ വായ കൊണ്ട് വെളിച്ചെടുത്ത് തുപ്പി.

ശേഷം മമതയെ ആശുപത്രിയിൽ എത്തിച്ചു. ശർമ്യയുടെ അവസോരിചതമായ ഇടപെടലാണ് മമതയുടെ ജീവൻ രക്ഷിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. കോളേജ് വിദ്യാർത്ഥിനിയായ ശർമ്യയുടെ ധീരമായ പ്രവർത്തിയാണ് അമ്മയുടെ ജീവൻ തിരിച്ചുകിട്ടാൻ കാരണമായത്. പാമ്പ് കടിയേറ്റ ഭാഗത്തെ രക്തം വലിച്ചെടുത്താൽ വിഷം അധികം പടരില്ലെന്നും ജീവൻ രക്ഷിക്കാനാകുമെന്നും സിനിമകൾ കണ്ടാണ് താൻ മനസിലാക്കിയതെന്ന് പെൺകുട്ടി പറയുന്നു.

Related Articles

Back to top button