ചൈന അതിർത്തിയിൽ ഇന്ത്യയുടെ പുതിയ സൈനിക അഭ്യാസം; നവംബർ 11 മുതൽ ”പൂർവി പ്രചണ്ഡ പ്രഹാർ”

പാക് അതിർത്തിയിൽ നടന്ന ത്രിശൂലിന് പിന്നാലെ, ഇന്ത്യ ചൈനീസ് അതിർത്തിയിലും വൻ സൈനികാഭ്യാസത്തിന് തയ്യാറാകുകയാണ്. ”പൂർവി പ്രചണ്ഡ പ്രഹാർ” എന്ന പേരിൽ നടക്കുന്ന ഈ അഭ്യാസം നവംബർ 11 മുതൽ 15 വരെ അരുണാചൽ പ്രദേശിലാണ് നടക്കുക. പുതുതായി രൂപീകരിച്ച ഭൈരവ് ബറ്റാലിയനും ഇതിൽ പങ്കെടുക്കും.

ത്രിശൂൽ അഭ്യാസം പാക് അതിർത്തി പ്രദേശങ്ങളായ സർ ക്രീക്ക് മുതൽ ഥാർ മരുഭൂമി വരെയാണ് നടന്നത്. കരസേന, വ്യോമസേന, നാവികസേന എന്നിവർ ചേർന്ന് പത്ത് ദിവസം നീണ്ടുനിന്ന ഈ അഭ്യാസത്തിൽ വ്യാപകമായ യുദ്ധപരിശീലനങ്ങളും സംയുക്ത പ്രവർത്തനങ്ങളുമാണ് ഉൾപ്പെടുത്തിയിരുന്നത്. സുരക്ഷാ കാരണങ്ങളാൽ ആ പ്രദേശങ്ങളിലെ വ്യോമപാതങ്ങൾ താൽക്കാലികമായി ഒഴിവാക്കിയിരുന്നു.

ഇപ്പോൾ അരുണാചൽ അതിർത്തിയിൽ നടക്കുന്ന പൂർവി പ്രചണ്ഡ പ്രഹാർ അഭ്യാസം ഇന്ത്യയുടെ കിഴക്കൻ പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കരയും വ്യോമസേനയും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുകയും അതിർത്തി മേഖലയിൽ യഥാർത്ഥ യുദ്ധസാഹചര്യങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പ് ഉറപ്പാക്കുകയും ചെയ്യാനാണ് ഈ പുതിയ നീക്കം ലക്ഷ്യമിടുന്നത്.

Related Articles

Back to top button