കൂടൽമാണിക്യം ക്ഷേത്രത്തിലെ അനുരാഗിന്റെ നിയമനത്തിൽ സിപിഐ…

തിരുവനന്തപുരം: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഈഴവ സമുദായത്തിൽപ്പെട്ട യുവാവ് കഴകം ജോലിക്ക് പ്രവേശിച്ച സംഭവം ചരിത്രപരമായ ഒരു നീതിന്യായമെന്ന് സിപിഐ. നവോത്ഥാന മൂല്യങ്ങളെ വർത്തമാനകാലവുമായി ബന്ധിപ്പിക്കാനുള്ള ഒരു ശ്രമം കൂടിയാണ് ഇതെന്നും കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലം മുതൽ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വഴി നടക്കുന്ന സുതാര്യവും, ജാതി വിവേചനമില്ലാത്തതുമായ നിയമനങ്ങളുടെ തുടർച്ചയാണ് അനുരാഗിന്റെ നിയമനമെന്നും സിപിഐ പറഞ്ഞു. കുട്ടൻകുളം സമരം, താണിശ്ശേരി ലഹള എന്നിവ നടന്ന മണ്ണാണിത്. കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന ചാത്തൻ മാഷ്, പി.സി. കുറുമ്പ, കെ.വി. ഉണ്ണി എന്നിവർ നവോത്ഥാന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മണ്ണും. ഈ കേസിന്റെ വിജയത്തിൽ ഡോ. അമൽ സി. രാജൻ, അഡ്വ. രഞ്ജിത്ത് തമ്പാൻ എന്നിവരുടെ ഇടപെടലുകളും നിർണായകമായി എന്നും സിപിഐ പറഞ്ഞു.

Related Articles

Back to top button