ഡിജിറ്റൽ സർവ്വകലാശാലയിലെ ക്രമക്കേട് ആരോപണങ്ങൾ…പ്രതിപക്ഷ നേതാവിന് മറുപടി നൽകി മുഖ്യമന്ത്രി….

തിരുവനന്തപുരം: ഡിജിറ്റൽ സർവ്വകലാശാലയിലെ ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണങ്ങൾ തള്ളി പ്രതിപക്ഷനേതാവിന് മറുപടിയുമായി മുഖ്യമന്ത്രി. മുൻ വിസി സിസ തോമസ് ഗവർണ്ണർക്ക് നൽകിയ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അടക്കം നിഷേധിച്ചാണ് മുഖ്യമന്ത്രിയുടെ കത്ത്. എന്നാൽ സിസ തോമസിൻറെ ഗുരുതര കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് ഗവർണ്ണർ സിഎജിക്ക് കൈമാറിയതിനാൽ തുടർനടപടികൾ സർക്കാറിന് വലിയ വെല്ലുവിളിയാണ്.

മുഖ്യമന്ത്രി പ്രോ ചാൻസ്ലറായ ഡിജിറ്റൽ സർവ്വകലാശാലയിൽ ഗുരുതര ക്രമക്കേടുകളാണ് വിസിയായിരുന്ന സിസ തോമസിൻ റിപ്പോർട്ടിലുണ്ടായിരുന്നത്. സർവ്വകലാശാലയുടെ പേരിൽ വരേണ്ട പ്രൊജക്ടുകൾ അധ്യാപകർ സ്വന്തം പേരിലുണ്ടാക്കിയ കമ്പനികളിലേക്ക് മാറ്റുന്നു, കേന്ദ്രത്തിനറെ സഹായമുള്ള ഗ്രാഫീൻ പദ്ധതിയിൽ പങ്കാളിയായ സ്വകാര്യ സ്ഥാപനം കരാറിന് ശേഷം ഉണ്ടാക്കി, ഔദ്യോഗിക നടപടി തീരും മുമ്പ് കമ്പനിക്ക് പണം കൈമാറി, വൗച്ചറുകൾ സുതാര്യമല്ല തുടങ്ങി നിരവധി ക്രമക്കേടുകളായിരുന്നു റിപ്പോർട്ടിൽ. റിപ്പോർട്ടിലെ ഉള്ളടക്കം ഉയർത്തിയായിരുന്നു അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. എന്നാൽ ആരോപണങ്ങൾ നിഷേധിക്കുന്നു മുഖ്യമന്ത്രി.

Related Articles

Back to top button