കരിമണൽ ഖനന മേഖലയിൽ കൊടികുത്തി കോൺഗ്രസ്. വീണ്ടും കരിമണൽ ഖനനത്തിന് നീക്കം. ആലപ്പുഴ തോട്ടപ്പള്ളിയിൽ സമരം പ്രഖ്യാപിച്ച് കോൺഗ്രസ് കൊടികുത്തി
പ്രളയത്തിന്റെ പേരിൽ തോട്ടപ്പള്ളിയിലെ പൊഴിമുറിക്കൽ പ്രക്രിയയുടെ ഭാഗമായി
കഴിഞ്ഞകാലങ്ങളിൽ നടത്തിയ മണൽ കടത്തുമൂലം വലിയതോതിലുള്ള തീര ശോഷണമാണ് സംഭവിക്കുന്നത്.
തീരശോഷണം കടലോര ജനതയുടെ വീടും ഭൂമിയും തകർക്കൽ മാത്രമല്ല കുടിവെള്ള സ്രോതസ്സിനെയും ഓരുവെള്ളം കയറി കൃഷി നാശത്തിനും ഇടയാക്കുന്നുണ്ട്. ആയിരക്കണക്കിന് ലോഡ് മണലാണ്
ഐ .ആർ. ഇ, കെ. എം. എം .എൽ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളെ മുന്നിൽ നിർത്തി തോട്ടപ്പള്ളിയിൽ നിന്നും എടുത്തു മാറ്റിയത്. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം സംബന്ധിച്ച് മുഖ്യമന്ത്രിയും മകൾ വീണാ വിജയനും പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിലും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും മണൽ കടത്താൻ ഒരുതരത്തിലും അനുവദിക്കില്ലെന്ന് കൊടികുത്തൽ സമരം ഉദ്ഘാടനം ചെയ്ത
കെ. പി .സി. സി രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ.എം. ലിജു പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി. എ .ഹാമിദ് അദ്ധ്യക്ഷനായി. സമരത്തിൽ എം .എച്ച്. വിജയൻ,എ.ആർ.കണ്ണൻ,എം.വി.രഘു,എം.ടി.മധു,സീനോ വിജയരാജ്, പി.കെ. മോഹനൻ, വി.ദിൽജിത്ത് , ബി.റഫീഖ്,ഗിരീഷ് വിശ്വംഭരൻ,കൊട്ടാരവളവ് ബേബി, രാജേശ്വരി കൃഷ്ണൻ, പ്രസന്ന കുഞ്ഞുമോൻ, ജി സുഭാഷ്,പി.പി.
നിജി,സുജ തങ്കകുട്ടൻ, വിപിൻ, പ്രണവ്, സുലേഖ,ഷാഹിദ പുറക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
പൊഴിമുറിക്കാൻ എതിരല്ലെന്നും മണൽ കടത്ത് തടയുമെന്നും, വയനാട് പോലെ തോട്ടപ്പള്ളിയെ ദുരന്തമുഖമാക്കാൻ ഖനുവദിക്കില്ലെന്നും എഴുതിയ പോസ്റ്ററുകളും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി യുടെ പേരിൽ സമരക്കാർ പ്രദേശത്ത് പതിച്ചു.