വയനാട് ഉരുൾപൊട്ടൽ.. മൃതദേഹങ്ങളുടെ തിരച്ചിലിനായി ഡ്രോണുകൾ എത്തിക്കും..
കൽപ്പറ്റ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൽപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്. കെട്ടിട അവശിഷ്ടങ്ങളും പാറയും മരങ്ങളും നിറഞ്ഞു കിടക്കുന്നത് തിരച്ചലിന് തടസ്സമാകുന്നു. ഈ സാഹചര്യം മുന്നിൽകണ്ട് മൃതദേഹങ്ങൾ കണ്ടെത്താൻ ഷീരൂരിൽ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഡ്രോണുകൾ എത്തിക്കാൻ തീരുമാനമായി.
നൂറുകണക്കിന് മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനുണ്ട്. അതിനാലാണ് ഡ്രോൺ ഉൾപ്പടെയുള്ള സാങ്കോതികവിദ്യകളുടെ സഹായം തേടാൻ അധികൃതർ തീരുമാനിച്ചത്. ഇതോടെ മണ്ണിനടിയിൽ കിടക്കുന്ന ശരീരങ്ങളെ പുറത്തെടുക്കാനുള്ള പ്രവർത്തനങ്ങൾ നാളെ ആരംഭിക്കും.
തെർമൽ സ്കാനിങ്ങും ഡ്രോൺ പരിശോധനയും നടത്തും. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണിനടയിലുള്ളവരെ കണ്ടെത്താന്‍ ഐബോഡ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത്. ഷിരൂരിലും അദ്ദേഹത്തിന്റ നേതൃത്വത്തില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. ഇതിലൂടെ അര്‍ജുന്റെ ലോറിയുടെ കൃത്യമായ സ്ഥാനമടക്കം കണ്ടെത്താനായിരുന്നു. ഉരുള്‍പൊട്ടിയ പ്രദേശത്തിൻ്റെ ഏരിയൽ മാപ്പിങും സംഘം തയ്യാറാക്കുന്നുണ്ട്.