അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തൃപ്തികരമല്ലെന്ന് കുടുംബം…
കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിലെ രക്ഷാപ്രവർത്തനം തൃപ്തികരമല്ലെന്ന് അർജുന്റെ കുടുംബം. രക്ഷാപ്രവർത്തനം എന്ന് പറയുക അല്ലാതെ ഒന്നും നടക്കുന്നില്ല. എന്താണ് നടക്കുന്നത് എന്ന് പുറംലോകം അറിയുന്നില്ലെന്ന് അർജുന്റെ മാതാവ് ഷീല പ്രതികരിച്ചു. അവിടെയുള്ള സംവിധാനങ്ങളിൽ വിശ്വാസം കുറഞ്ഞുവെന്നും ആർമിയുടെ സഹായം തേടണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തിൽ ആശങ്ക ഉണ്ട്. അർജുന് ജീവനുണ്ടോ എന്ന് പോലും ഇപ്പൊൾ മനസ്സിലാകുന്നില്ല. കേരളത്തിൽ നിന്നുള്ളവരെ രക്ഷാ പ്രവർത്തനത്തിന് വിടാൻ തയ്യാറാകണമെന്ന് അർജുന്റെ കുടുംബം പറഞ്ഞു. അർജുനെ കിട്ടുന്നത് വരെ രക്ഷാപ്രവർത്തനം നിർത്തരുതെന്ന് അവർ ആവശ്യപ്പെട്ടു. ആർമിയെ രക്ഷാപ്രവർത്തനം ഏൽപ്പിക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും സുരേഷ് ഗോപിക്കും മെയിൽ അയച്ചിട്ടുണ്ടെന്ന് മാതാവ് ഷീല പറഞ്ഞു.