20 വർഷമായി സെമിത്തേരിയിൽ ശവക്കുഴി കുഴിക്കുകയാണ് നീലമ്മ….
സ്ത്രീകളെ കാണുമ്പോൾ അമ്പരന്ന് പോകുന്ന പല ജോലികളും ഇന്നും നമ്മുടെ നാട്ടിലുണ്ട്. അയ്യോ, ഒരു സ്ത്രീ എങ്ങനെ ഈ ജോലി ചെയ്യും എന്നതാണ് പലരുടേയും അതിശയം. അതുപോലെ ഒരു ജോലിയാണ് സെമിത്തേരിയിലെ ജോലി. ഒരിക്കലും സ്ത്രീകൾക്കത് പറ്റില്ല എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ, ആ ധാരണകളെ പൊളിച്ചുകൊണ്ട് ആ ജോലി ചെയ്യുന്നവരുമുണ്ട്. അതിലൊരാളാണ് മൈസൂരിൽ നിന്നുള്ള നീലമ്മ.മൈസൂരിലെ വിദ്യാരണ്യപുരം ലിങ്കായത്ത് സെമിത്തേരിയിലാണ് കഴിഞ്ഞ 20 വർഷമായി നീലമ്മ ജോലി ചെയ്യുന്നതും കഴിയുന്നതും. സ്ത്രീകൾ ഈ മേഖലയിലേക്ക് വരില്ല എന്നൊരു ധാരണയുള്ളതുകൊണ്ട് തന്നെ നീലമ്മ പലർക്കും അമ്പരപ്പാണ്. ഭർത്താവ് മരിച്ചതിന് ശേഷമാണ് നീലമ്മ ഭർത്താവിനെ അടക്കിയ ആ സെമിത്തേരിയിൽ തന്നെ കഴിയാൻ തീരുമാനിക്കുന്നത്.