അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്ന് വീണ കുഞ്ഞ് രക്ഷപെട്ടു..പക്ഷെ അമ്മ നേരിട്ടത് രൂക്ഷമായ സൈബർ ആക്രമണം..അവസാനം ജീവനൊടുക്കി….
അമ്മയുടെ കൈവിട്ട് അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്ന് വീണെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ട ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.എന്നാൽ ഇതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണം താങ്ങാനാകാതെ കുട്ടിയുടെ മാതാവ് ജീവനൊടുക്കി.ഐടി കമ്പനി ജീവനക്കാരിയും തിരുവാരൂർ സ്വദേശി വെങ്കിടേഷിന്റെ ഭാര്യയുമായ രമ്യ(33)യാണ് മരിച്ചത്.വിഷാദ രോഗത്തിനു ചികിത്സയിലിരിക്കെ വീടിനുള്ളിൽ തൂങ്ങി മരിക്കുക ആയിരുന്നു.
കഴിഞ്ഞ മാസം 28നാണ് കുഞ്ഞ് രമ്യയുടെ പിടിവിട്ട് നാലാം നിലയിൽ നിന്നും താഴേക്ക് വീഴുന്നത്. തിരുമുല്ലവയലിലുള്ള വിജിഎൻ സ്റ്റാഫോഡ് അപ്പാർട്മെന്റിലെ ബാൽക്കണിയിലാണ് സംഭവം. . ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റിൽ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയൽക്കാർ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തുക ആയിരുന്നു.ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ, യുവതിക്കെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണുണ്ടായത്. ബന്ധുക്കളും കുറ്റപ്പെടുത്തിയതോടെ രമ്യ മാനസികമായി തളർന്നു. തുടർന്നു കടുത്ത വിഷാദം നേരിട്ട രമ്യ ചികിത്സയിലായിരുന്നു.ഇതിനിടെയാണ് ജീവനൊടുക്കിയത്.