വിവാഹ മോചനം തേടിയ സ്ത്രീകളെ വിവാഹവാഗ്ദാനം നല്‍കി പീഡനം… വിവിധ സംസ്ഥാനങ്ങളിലായി 7 വിവാഹം…. 42കാരന്‍ പിടിയില്‍…..

വിവാഹ മോചനം തേടിയ സ്ത്രീകളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുന്ന 42കാരന്‍ പിടിയിലായി. ഏഴ് സ്ത്രീകളെയാണ് വിവിധ സംസ്ഥാനങ്ങളിലായി 42കാരന്‍ വിവാഹ ചെയ്തത്. മൂന്ന് പേരെ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഇയാള്‍ പീഡിപ്പിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. ചൊവ്വാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്.

42കാരിയായ അധ്യാപികയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഹൈദരബാദ് സ്വദേശിയായ ഇമ്രാന്‍ അലി ഖാന്‍ അറസ്റ്റിലായത്. മുംബൈ സ്വദേശിനിയായ 42കാരിയെ മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് പരിചയപ്പെടുന്നത്. പണം തട്ടിയെടുത്ത ശേഷം അധ്യാപികയ്ക്ക് പ്രായക്കൂടുതല്‍ ഉള്ളതിനാല്‍ വിവാഹം കഴിക്കാനാവില്ലെന്നാണ് ഇയാള്‍ വിശദമാക്കിയത്. ഇതോടെയാണ് അധ്യാപിക മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. മുംബൈയിലെ ബൈക്കുളയില്‍ ഒരുമിച്ച് താമസിക്കാനുള്ള ഫ്‌ളാറ്റ് വാങ്ങാനെന്ന പേരിലടക്കം ഇയാള്‍ അധ്യാപികയില്‍ നിന്ന് പണം തട്ടിയിരുന്നു.

പൊലീസുകാര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. സോലാപൂര്‍, പര്‍ബാനി, പശ്ചിമ ബംഗാള്‍, മുംബൈ, ദുലെ, സോലാപൂര്‍, മുസൂറി, ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങളിലാണ് ഇയാള്‍ യുവതികളെ വിവാഹം ചെയ്ത് പണം തട്ടിയത്. വിവാഹ മോചിതര്‍ അടക്കമുള്ള മാനസികമായി തകര്‍ന്ന സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ തട്ടിപ്പ്. ബിസിനസുകാരനെന്ന പേരില്‍ പരിചയപ്പെട്ട് സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിയെടുത്ത പണം ചൂതാട്ടത്തിനാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. മുബൈയിലും മുസൂറിയിലുമായി കുട്ടികളുള്ള വിവാഹ മോചനം തേടിയ 3 സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിച്ച് പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Related Articles

Back to top button