സർവാഭരണ വിഭൂഷിതയായി ചെട്ടികുളങ്ങര ഭഗവതി, മനം കുളുർക്കെ കണ്ടുതോഴുത് ഭക്തജനങ്ങൾ
മാവേലിക്കര : ചെട്ടികുളങ്ങര ഭഗവതിയെ സർവാഭരണ വിഭൂഷിതയായി കണ്ടുതൊഴാൻ എത്തിയത് ആയിരങ്ങൾ. കടുത്ത ചൂടിലും കാർത്തിക ദർശനം കണ്ടുതൊഴാൻ ക്ഷേത്രത്തിൽ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.
അശ്വതി മഹോത്സവത്തോടെ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവഘോഷങ്ങൾക്ക് സമാപനം കുറിച്ച ശേഷം ചെട്ടികുളങ്ങര ഭഗവതി അമ്മയായ കൊടുങ്ങല്ലൂർ ഭഗവതിയുടെ കണ്ട ശേഷം മടങ്ങിയെത്തിയ കാർത്തിക നാളായിരുന്ന ഇന്ന് രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയായിരുന്നു കാർത്തിക ദർശനം. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ ഭരണിനാളിൽ ആചാരപ്രകാരം ചെട്ടികുളങ്ങരയിലേക്ക് കൊണ്ടുവന്നിരുന്നു. രാജഭരണകാലത്ത് നടയ്ക്ക് സമർപ്പിക്കപ്പെട്ടിട്ടുള്ള അത്യപൂർവ തങ്കതിരുവാഭരണങ്ങളാണ് എത്തിച്ചത്. ഇവ ചാർത്തിയുള്ള ദേവീദർശനം ഭക്തർക്ക് അത്യപൂർവ കാഴ്ചയായിരുന്നു. പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ അന്നദാനം രാവിലെ 11 മുതൽ ഉണ്ടായിരുന്നു.