വിളപ്പിൽ ശാലയിൽ 30 കുടുംബങ്ങളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടി….പണയം വെച്ച സ്വർണ്ണത്തിന് പകരം പിച്ചള നൽകി…

തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിൽ ശാലയിൽ 30 കുടുംബങ്ങളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ കൂടുതൽ തട്ടിപ്പുകൾ പുറത്ത്. നാട്ടുകാരിൽ നിന്ന് സ്വർണം വാങ്ങിയും സജിലയും കുടുംബവും തട്ടിപ്പ് നടത്തിയതായാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. സ്വർണ പാദസരം പണയം വെക്കാൻ കൊടുത്ത് തിരിച്ച് കിട്ടിയപ്പോൾ പിച്ചളയാണെന്നും പരാതികാരി പറയുന്നു. ബുദ്ധിമുട്ടുകൾ പറഞ്ഞ് പണയം വെക്കാനായാണ് അയൽവാസിയോട് സജില രണ്ടര പവന്റെ പാദസരം വാങ്ങിയത്. രണ്ട് ദിവസം കഴിഞ്ഞ് തിരികെ നൽകി. തട്ടിപ്പ് കഥയറിഞ്ഞതിന് പിന്നാലെ പരിശോധിച്ചപ്പോഴാണ് തിരികെ കിട്ടിയത് പിച്ചള എന്നറിഞ്ഞത്. നൽകിയ സ്വർണവുമായി കുടുംബം മുങ്ങി.
ദിനം പ്രതി തട്ടിപ്പിന്റെ വിവിധ രീതികളാണ് തിരുവനന്തപുരം വിളപ്പിൽ ശാലയിൽ നിന്ന് പുറത്തുവരുന്നത്. തട്ടിപ്പിനിരയായവരുടെ എണ്ണവും കണക്കുക്കുകളും വർധിക്കുകയാണ്. പ്രദേശവാസികളുടെ വിശ്വാസം നേടിയെടുത്താണ് സജിലയും കുടുംബവും തട്ടിപ്പ് നടത്തിയത്. ഹോസ്പിറ്റൽ അടക്കമുള്ള കാരണങ്ങൾ പറഞ്ഞു അയൽവാസികളെ കൊണ്ട് ലോൺ എടുപ്പിച്ചു. പിന്നീട് തിരിച്ചടവ് മുടങ്ങി ബാങ്ക് അധികൃതർ വീട്ടിലേക്ക് വരുമ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്. അപ്പോഴേക്കും സജിലയും കുടുംബവും വാടകക്ക് താമസിച്ച വീട്ടിൽ നിന്നും കടന്ന് കളഞ്ഞു. പ്രാദേശിക വാസികൾ നൽകിയ പരാതിയിൽ പൊലീസ് ഇവരെ അന്വേഷിച്ച് വരികയാണ്

Related Articles

Back to top button