യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ പൊലീസ് പിടികൂടി…..

ബാറില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഒളവണ്ണ സ്വദേശിയായ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. കോഴിക്കോട് തടമ്പാട്ട്താഴം സ്വദേശി പിടി മഷൂദ് (20), ചാപ്പയില്‍ സ്വദേശി കെടി അറഫാന്‍(22) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ അറഫാന്‍ കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു. ഈയിടെയാണ് പുറത്തിറങ്ങിയത്. മഷൂദും ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. കോഴിക്കോട് ഡി.സി.പി അനുജ് പുലിവാളിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.വി ബിജുപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.
സംഭവത്തിന് ശേഷം ഫോണ്‍ ഉപയോഗിക്കാതെ ഒളിവില്‍ കഴിഞ്ഞ ഇരുവരെയും ബാറിലെയും പരിസര പ്രദേശങ്ങളിലെയും സി.സി.ടി.വി പരിശോധിച്ചാണ് പൊലീസ് തിരിച്ചറിഞ്ഞത്. രണ്ട് സ്ഥലങ്ങളിലാണ് ഇരുവരും രഹസ്യമായി കഴിഞ്ഞത്. കരുവിശ്ശേരി, വേങ്ങേരി തുടങ്ങിയ സ്ഥലങ്ങളില്‍ താമസിച്ച മഷൂദിനെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവിടെ എത്തി. ബൈക്കില്‍ വരികയായിരുന്ന മഷൂദിനെ കക്കുഴിപ്പാലത്ത് വെച്ച് തടഞ്ഞെങ്കിലും ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടയില്‍ പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.

Related Articles

Back to top button