ബംഗ്ലാദേശ് പ്രക്ഷോഭം: ഇന്റർനെറ്റ് ടെലിഫോൺ സേവനങ്ങൾ തടസ്സപ്പെട്ടു; ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങുന്നു…

ന്യൂഡൽഹി: സർക്കാർ മേഖലയിലെ തൊഴിൽ സംവരണത്തിനെതിരേ ബംഗ്ലാദേശിൽ വിദ്യാർഥിപ്രക്ഷോഭം കനത്തതോടെ ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങുന്നു. വടക്കുകിഴക്കൻ അതിർത്തികളിലൂടെ വെള്ളിയാഴ്ച മാത്രം 300-ലധികം പേർ ഇന്ത്യയിലേക്ക് കടന്നതായാണ് റിപ്പോർട്ട്.

മടങ്ങിയെത്തിയവരിലേറെയും എം.ബി.ബി.എസ് വിദ്യാർഥികളാണ്. ഭൂരിഭാ​ഗം വിദ്യാർത്ഥികളും ഉത്തർപ്രദേശ്, ഹരിയാണ, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ത്രിപുരയിലേയും അ​ഗർത്തലയിലേയും തുറമുഖങ്ങളാണ് നാട്ടിലേക്കെത്തുത്തുന്നതിനായി വിദ്യാർഥികൾ ആശ്രയിച്ചത്.

മൊബൈൽ ഇന്റർനെറ്റ് നിർത്തലാക്കുകയും ടെലിഫോൺ സേവനങ്ങൾ തടപ്പെട്ടതോടെയുമാണ് വിദ്യാർഥികൾ രാജ്യത്തേക്ക് മടങ്ങാൻ തീരുമാനിച്ചത്.

7000-ത്തോളം ഇന്ത്യൻ പൗരന്മാർ ബംഗ്ലാദേശിലുണ്ട്. കലാപബാധിത മേഖലയിലേക്കു പോകരുതെന്നും പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണമെന്നും ഇന്ത്യ ജാഗ്രതാനിർദേശം നൽകിയിരുന്നു.

കഴിഞ്ഞ ആഴ്ചകളിലായി വൻ പ്രക്ഷോഭമാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ബം​ഗ്ലാദേശിൽ അരങ്ങേറുന്നത്. പ്രതിഷേധങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായി. മരിച്ചവരിലേറെയും വിദ്യാർഥികളാണ്.

സർക്കാർ സർവീസിൽ നിലവിൽ 56 ശതമാനമാണ് ആകെ സംവരണം ഇതിൽ 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിൻതലമുറക്കാർക്കാണ് 30 ശതമാനം സംവരണം. ഇത് കാരണമാണ് രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്നാണ് വിദ്യാർഥികൾ പറയുന്നത്. നിലവിൽ 32 കോടി യുവാക്കൾ രാജ്യത്ത് തൊഴിലില്ലായ്മ നേരിടുന്നു.

Related Articles

Back to top button