പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 120 കോടി രൂപ; കുടിശ്ശികയുൾപ്പെടെ വിതരണം ചെയ്യും
തിരുവനന്തപുരം: പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വിതരണത്തിന് 120 കോടി രൂപ അനുവദിച്ച് കേരള സർക്കാർ. ധനമന്ത്രി കെ എൻ ബാലഗോപാൽ ഇക്കാര്യം അറിയിച്ചു. ബജറ്റ് വിനിയോഗ പരിധി 100 ശതമാനം ഉയർത്തിയാണ് തുക ലഭ്യമാക്കുന്നത്. ഇതോടെ ഇ – ഗ്രാന്റ്സ് പോർട്ടലിൽ കുടിശികയുള്ള മുഴുവൻ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് തുകയും വിതരണം ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു.
150 കോടി രൂപ ബജറ്റ് വകയിരുത്തലിൽ 32.13 കോടി രൂപയുടെ വിനിയോഗ അനുമതി നേരത്തെ ലഭ്യമാക്കിയിരുന്നു. 29.99 കോടി രൂപ വിതരണം ചെയ്തു. ബാക്കി തുകയ്ക്ക് മുഴുവൻ പരിധി ഒഴിവാക്കി വിനിയോഗാനുമതി ലഭിച്ചാൽ സ്കോളർഷിപ്പ് പൂർണമായും വിതരണം ചെയ്യാനാകുമെന്ന പട്ടികജാതി വികസന വകുപ്പിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.