പോക്‌സോ കേസില്‍ പ്രതിയായ ഒരാളെ വീണ്ടും തിരിച്ചെടുത്തത് ശരിയായില്ല..വീഴ്ച്ച സമ്മതിച്ച് കെസിഎ…

പീഡനക്കേസ് പ്രതിയായ, കേരള ക്രിക്കറ്റ് അസോസിയേഷനിലെ പരിശീലകന്‍ മനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍. അത്തരത്തിലൊരാളെ സംരക്ഷിച്ചു നിര്‍ത്തേണ്ട ആവശ്യം അസോസിയേഷന് ഇല്ലെന്നും അന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. 2012 ഒക്ടോബര്‍ 12നാണ് മനു കേരള ക്രിക്കറ്റ് അസോസിയേഷനില്‍ പരിശീലകനായി എത്തിയത്.തുടർന്ന് 2022ല്‍ മനുവിനെതിരെ ആദ്യ ആരോപണമുയര്‍ന്നു.എന്നാൽ കുട്ടികളെ മാതാപിതാക്കളോ പരാതി നൽകിയിരുന്നില്ല.

തുടർന്ന് മനുവിനെ മാറ്റി നിര്‍ത്തിയെങ്കിലും ചില കുട്ടികളും രക്ഷിതാക്കളും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെയാണ് മനുവിനെ തിരിച്ചെടുത്തത്. അസോസിയേഷന്‍ ഭാരവാഹികള്‍ ഈ വിഷയങ്ങളില്‍ പ്രതികരിക്കാതെ മാറി നിന്നിട്ടില്ല. കെസിഎക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിക്കുന്നു. ചില കാര്യങ്ങള്‍ അന്വേഷിക്കാതെയും മാതാപിതാക്കളുടെയും കുട്ടികളുടെയും ആവശ്യപ്രകാരവും വീണ്ടും തിരിച്ചെടുക്കേണ്ടി വന്നു. പോക്‌സോ കേസില്‍ പ്രതിയായ ഒരാളെ ജാമ്യം കിട്ടി പുറത്തിറങ്ങിയതിനു ശേഷം വീണ്ടും പരിശീലകനായി നിയമിച്ചത് കെസിഐയുടെ തെറ്റാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് ചോദിക്കുമ്പോള്‍ ഉത്തരമില്ലന്നും ഭാരവാഹികൾ പറഞ്ഞു.

Related Articles

Back to top button