ദക്ഷിണ കൊറിയയിലേക്ക് മനുഷ്യ വിസർജ്യം പറത്തി വിട്ടതായി പരാതി..പിന്നിൽ…
മാലിന്യവും വിസർജ്ജ്യവും നിറച്ച ബലൂണുകൾ രാജ്യത്തേക്ക് പറത്തി വിട്ടെന്ന ആരോപണവുമായി ദക്ഷിണ കൊറിയ. ഇത്തരത്തിൽ പറത്തി വിട്ട ബലൂണുകളുടെ ചിത്രങ്ങൾ അടക്കം ദക്ഷിണ കൊറിയൻ സൈന്യം പുറത്തുവിട്ടു. പിന്നിൽ ഉത്തര കൊറിയയാണെന്നാണ് പറയുന്നത്.മനുഷ്യ വിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങള്‍ വഹിച്ച 260 ബലൂണുകള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയതായി ദക്ഷിണ കൊറിയൻ സൈന്യം പറഞ്ഞു. പലയിടത്തും ബലൂൺ പൊട്ടി മാലിന്യങ്ങൾ ചിതറിക്കിടക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത്തരം ബലൂണുകളോ മറ്റ് അജ്ഞാതവസ്തുക്കളോ ശ്രദ്ധയിൽപെട്ടാൽ തൊടരുതെന്നും പൊലീസിനെയോ സൈന്യത്തെയോ വിവരമറിയിക്കണമെന്നും ദക്ഷിണ കൊറിയ അതിർത്തിമേഖലയിലെ താമസക്കാർക്ക് അധികൃതർ നിർദേശം നൽകി.
ഇത്തരം തരംതാഴ്ന്നതും മനുഷ്യത്വവിരുദ്ധവുമായ നടപടികൾക്കെതിരെ ഉത്തരകൊറിയക്ക് മുന്നറിയിപ്പ് നൽകുകയാണെന്ന് സൈനിക അധികൃതർ പ്രതികരിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും ജനജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നതാണെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. വർഷങ്ങളായി ദക്ഷിണ കൊറിയ ഭരണകൂടത്തെ വിമർശിക്കുന്ന ലഘുലേഖകൾ ഉൾപ്പെടെയുള്ളവ അതിർത്തിക്കപ്പുറത്തേക്ക് ബലൂണുകളിൽ പറത്തിവിടാറുണ്ടായിരുന്നു.ഈ നടപടിക്കുള്ള മറുപടിയാണ് ബലൂണുകളിൽ മാലിന്യം നിറച്ച് പറത്തിവിടുന്ന ഉത്തരകൊറിയയുടെ നടപടിയെന്നാണ് വിലയിരുത്തൽ.