തിരുത്താൻ തയാറായില്ലെങ്കിൽ പാർട്ടി ഉണ്ടാകില്ല..സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തിൽ കടുത്ത വിമര്‍ശനം…
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ ആശങ്ക രേഖപ്പെടുത്തി സിപിഐഎം. പാര്‍ട്ടി പ്രവര്‍ത്തനത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും ആത്മവിമർശനവും, തിരുത്തലും വേണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ അഭിപ്രായം ഉയര്‍ന്നു. സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്കെതിരേയും വിമർശനമുയർന്നു. വിമർശനങ്ങളോട് അസഹിഷ്ണുഷണത പ്രകടിപ്പിക്കരുതെന്നും ഇല്ലെങ്കിൽ പാർട്ടി ഉണ്ടാകില്ലെന്നും ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു. യുഡിഎഫ് വിജയം ആവർത്തിച്ചതും ബിജെപി അക്കൗണ്ട് തുറന്നതും ആശങ്കാജനകമാണെന്ന് സിപിഐ വിലയിരുത്തി. ഭരണവിരുദ്ധ വികാരം ഫലത്തെ സ്വാധീനിച്ചുവെന്നും ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ നേതാക്കൾ വിലയിരുത്തി. ബിജെപിയുടെ വോട്ട് ശതമാനം കൂടിയത് ആശങ്കാജനകമെന്നും യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു. വിശദമായ തെരഞ്ഞെടുപ്പ് അവലോകനം ഈ മാസം 16 മുതൽ ചേരുന്ന നേതൃയോഗങ്ങളിൽ ഉണ്ടാകും.