വമ്പന്മാരോടും പാവപ്പെട്ടവനോടും കെഎസ്ഇബിക്ക് രണ്ട് നയം….

തിരുവനന്തപുരം : ഭീമമായ കുടിശ്ശിക വരുത്തിയ സർക്കാർ സ്ഥാപനങ്ങളെ തൊടാൻ മടിക്കുന്ന കെ.എസ്.ഇബി കഴിഞ്ഞ ഒരു വർഷത്തിനിടെ വയനാട്ടിൽ ഒന്നര ലക്ഷം പിന്നോക്ക വിഭാഗക്കാരുടെ വീടുകളുടെ ഫ്യൂസ് ഊരി. പണമടക്കാത്തതിന്‍റെ പേരിൽ വയനാട്ടിൽ 1,514 പട്ടിക വർഗ കുടുംബങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്.ബില്ല് അടക്കാത്തവരോട് കെ.എസ്ഇബിക്ക് രണ്ട് നയമാണെന്നതാണ് നിയമസഭാ രേഖകൾ ചൂണ്ടിക്കാട്ടുന്നത്. 188 കോടി ഇരുപത്തിയെട്ട് ലക്ഷം രൂപയാണ് കേരള വാട്ടർ അതോറിറ്റി നൽകാനുള്ളത്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് 119 കോടി അമ്പത്തിയഞ്ച് ലക്ഷവും, കേരള പൊലീസ് 72 കോടി അറുപത്തിമൂന്ന് ലക്ഷവും നൽകാനുണ്ട്. ഇതെല്ലാം കൂടി കൂട്ടിയാൽ ആയിരം കോടിയിലേറെ വരും. കെഎസ്ഇബിക്ക് സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും നൽകാനുള്ള കുടിശ്ശികയാണ് ഇത്.

Related Articles

Back to top button