കുറഞ്ഞ നിരക്കിൽ വാങ്ങിയ വൈദ്യുതി കരാർ പുനഃസ്ഥാപിച്ചത് റദാക്കിക്കൊണ്ട് വിധി.. കെഎസ്ഇബിക്കും സർക്കാരിനും തിരിച്ചടി…
തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങിയ കരാർ പുനഃസ്ഥാപിച്ചത് റദാക്കിക്കൊണ്ട് വിധി. അപ്പലേറ്റ് ട്രിബൂണൽ ആണ് കരാർ റദ്ദാക്കിയത്. കെഎസ്ഇബിക്കും സർക്കാരിനും വലിയ തിരിച്ചടിയായി ഈ നടപടി. സാങ്കേതിക കാരണം പറഞ്ഞായിരുന്നു കരാർ റദ്ദാക്കിയത. യൂണിറ്റിന് 4 രൂപ 29 പൈസക്ക് 25 വർഷത്തേക്ക് മൂന്ന് കമ്പനികളിൽ നിന്ന് 472 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതായിരുന്നു കരാർ.
വൈദ്യതി പ്രതിസന്ധി രൂക്ഷമായതോടെ കരാർ പുനഃസ്ഥാപിക്കുകയായിരുന്നു. ഇതിനെതിരെ കമ്പനികൾ നൽകിയ അപ്പീലിലാണ് നടപടി. അടുത്ത വേനലിനു മുമ്പ് പുതിയ കരാർ ഉണ്ടാക്കിയില്ലെങ്കിൽ സംസ്ഥാനം വൈദ്യുതി പ്രതിസന്ധി നേരിടും. അതേസമയം, വിധിയിൽ തുടർ നടപടിക്കുള്ള വശങ്ങൾ ആലോചിക്കുകയാണ് വൈദ്യുതി വകുപ്പ്. ഇക്കാര്യത്തിൽ നിയമവിദഗ്ധരുമായി സഹായം തേടും. നിയമോപദേശം ലഭിച്ചതിനു ശേഷം അപ്പീൽ പോകാനാണ് സാധ്യത. 1200 കോടി അധികമായി ചെലവാക്കി വൈദ്യതി വാങ്ങിയാണ് കെഎസ്ഇബി വേനലിൽ പിടിച്ചുനിന്നത്.