കണ്ണൂരിൽ മനുഷ്യ നിർമിത ‘ഉരുൾ പൊട്ടൽ’..ഞെട്ടിത്തരിച്ച് നാട്ടുകാർ..നാശനഷ്ടം…
കണ്ണൂർ കൂത്തുപറമ്പിനു സമീപം വട്ടിപ്രത്ത് ‘മനുഷ്യ നിർമിത ഉരുൾപൊട്ടൽ’.അപകടത്തിൽ ഒരു വീട് പൂർണമായും . നാല് വീടുകൾക്ക് ഭാഗികമായും തകർന്നു.മാവുള്ള കണ്ടി ബാബുവിന്റെ വീടാണ് പൂർണമായും തകർന്നത്. വട്ടിപ്രത്ത് പ്രവർത്തിച്ചു വന്ന ക്വാറിയുടെ ഒരു ഭാഗം തകർന്ന് വെള്ളം കുത്തിയൊലിച്ച് ഒഴുകിയാണ് അപകടം ഉണ്ടായത്.വലിയ ശബ്ദം കേട്ടാണ് പുലർച്ചെ നാട്ടുകാരിൽ പലരും ഉറക്കമുണർന്നത്. നിമിഷ നേരത്തിനുള്ളിൽ കല്ലുകളും ചെളിയും ഇരച്ചെത്തി.ബാബു കണ്ടു നിൽക്കെയാണ് ചെളിയും വെള്ളവും കരിങ്കൽ ചീളുകളും വീട്ടിലും പറമ്പിലും നിറഞ്ഞത്. വീടിനു പുറത്തായതിനാലാണ് കുടുംബം രക്ഷപ്പെട്ടത്.
ക്വാറിയിൽ ഒരു ഭാഗത്തു നിന്നു മണ്ണിടിഞ്ഞു വീണപ്പോൾ വെള്ളം പുറത്തേക്ക് തള്ളി വന്നതാണ് ദുരന്ത കാരണമെന്ന് റവന്യൂ വകുപ്പ് അധികൃതർ സംശയിക്കുന്നു. ഉരുൾ പൊട്ടൽ ഭീഷണിയെ തുടർന്ന് പ്രദേശത്തെ വീടുകളിൽ നിന്നു ആൾക്കാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അഗ്നിശമന സേനയും പൊലീസും സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നു.നേരത്തെ ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഈ ക്വാറിക്കെതിരെ പ്രദേശവാസികൾ പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുത്തില്ലെന്ന പരാതിയുണ്ട്.