ഏറ്റവും കൂടുതൽ ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നത് തിരുവനന്തപുരത്ത്…..രണ്ടാമതായി…..

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നത് തിരുവനന്തപുരത്താണെന്നാണ് പൊലീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ജില്ലയിൽ മാത്രം ആറ് മാസത്തിനിടെ 35 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ഇതിൽ പതിനൊന്ന് കോടി രൂപ തിരികെ പിടികൂടാൻ സാധിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 60ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തത്.

തിരുവനന്തപുരത്തിന് തൊട്ട് പിന്നിൽ കൊച്ചിയാണ്. ഷെയർ മാർക്കറ്റിൽ ഉയർന്ന ലാഭം, ഓൺലൈൻ ജോലി വാഗ്ധാനം, വിവിധ ഗെയിമുകൾ, ലോൺ അപ്പുകൾ, വ്യാജ ലോട്ടറികൾ തുടങ്ങിയ മാർ​ഗം ഉപയോഗിച്ചാണ് കൂടുതൽ പേരിൽ നിന്നും പണം തട്ടിയത്.

Related Articles

Back to top button