ഇവിഎമ്മുകളില്‍ കൃത്രിമത്തിന് സാധ്യത..ഇലോണ്‍ മസ്‌കും രാജീവ് ചന്ദ്രശേഖറും തമ്മില്‍ വാക്‌പോര്…

ഹാക്കിങ്ങിനുള്ള സാധ്യത ചൂണ്ടിക്കാട്ടി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെഉപയോഗത്തിനെതിരെ ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്.മനുഷ്യരോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയോ ഇവിഎം ഹാക്ക് ചെയ്ത് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്താന്‍ സാധ്യതയുള്ളതിനാല്‍ ഇവിഎമ്മുകള്‍ ഉപേക്ഷിക്കണമെന്ന് മസ്‌ക് സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു. ഇതിനുപിന്നാലെ എതിര്‍വാദവുമായി മുന്‍ ഐടി മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറും സോഷ്യല്‍ മീഡിയയിലെത്തി.

ഏതെങ്കിലും നെറ്റ്‌വര്‍ക്കുകളുമായി ബന്ധിപ്പിക്കാത്തത് മൂലം ഇന്ത്യന്‍ ഇവിഎമ്മുകള്‍ സുരക്ഷിതമാണെന്നാണ് രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ പ്രതികരിച്ചത്.സുരക്ഷിതമായ ഡിജിറ്റല്‍ ഹാര്‍ഡ്വെയര്‍ നിര്‍മ്മിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് സൂചിപ്പിക്കുന്ന ഒരു വലിയ സാമാന്യവല്‍ക്കരണ പ്രസ്താവനയാണിത്. ഇത് തെറ്റ് ആണ്. യുഎസിലും മറ്റ് സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് കണക്റ്റുചെയ്ത വോട്ടിംഗ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഇവിഎമ്മുകള്‍ സുരക്ഷിതമാണ്. ഇവ ഏതെങ്കിലും നെറ്റ് വർക്കുകളുമായി കണക്ട് ചെയ്തിട്ടില്ല. ബ്ലൂടൂത്ത്, വൈഫൈ, ഇന്റര്‍നെറ്റ് എന്നിവയുമായി ബന്ധിപ്പിച്ചിട്ടുമില്ല. കൃത്രിമം നടത്താന്‍ സാധ്യമല്ലാത്ത വിധം നിര്‍മാണ വേളയില്‍ത്തന്നെ സന്നിവേശിപ്പിച്ചിട്ടുള്ള പ്രോഗ്രാമുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഇവിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലേതുപോലെ ശരിയായ ഇവിഎമ്മുകള്‍ നിര്‍മിക്കാനാകും. അതിന് ഇലോണ്‍ മസ്‌കിന് പരിശീലനം നല്‍കാന്‍ തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചു.

Related Articles

Back to top button