ആലുവ ഗുണ്ടാ വിളയാട്ടത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ…

ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി മുബാറക്ക്, മലപ്പുറം സ്വദേശി സിറാജ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി. സംഭവത്തിൽ അഞ്ചു പേരെ കസ്റ്റഡിയിൽ എടുക്കുകയും ഇതിൽ മൂന്ന് പേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വാഹനങ്ങളും ആയുധങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആലുവ ദേശത്ത് നിന്നാണ് വാഹനങ്ങൾ പിടിച്ചത്.കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ മുൻ പഞ്ചായത്ത് അംഗം സുലൈമാൻ ഉൾപ്പെടെ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മാസങ്ങൾക്ക് മുൻപ് നടന്ന തർക്കത്തിന്റെ മുൻ വൈരാഗ്യത്തിലായിരുന്നു നാടിനെ നടുക്കിയ ഗുണ്ടാ ആക്രമണം. പ്രതികൾകാറിലുംബൈക്കിലുമായാണ്എത്തിയത്.മാരകായുധങ്ങളുമായി എത്തിയവർ ആക്രമണം അഴിച്ചുവിട്ടു. വാളിന് വെട്ടേറ്റവർ ചിതറിയോടി. ഓടാൻ കഴിയാതെ നിന്ന സുലൈമാനെ തലയ്ക്കടിച്ചു വീഴ്ത്തി. ചുറ്റിക ഉപയോഗിച്ച് തല തല്ലിത്തകർത്തു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഫൈസൽ ബാബു, സനീർ, സിറാജ് എന്നിവരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മുൻ വൈരാഗ്യമാണ് അക്രമണത്തിലേക്ക് നയിച്ചതെന്ന് ആലുവ റൂറൽ എസ്പി പറഞ്ഞു.

Related Articles

Back to top button