ആലപ്പുഴയില്‍ ഒന്നേകാൽ വയസ്സുള്ള മകനെ ക്രൂരമായി മർദിച്ച് മാതാവ്….പങ്കാളിക്ക് 2 ഭാര്യമാര്‍ കൂടിയുണ്ടെന്നറിഞ്ഞത് ഗര്‍ഭിണിയായപ്പോള്‍….
ആലപ്പുഴയില്‍ ഒന്നേകാൽ വയസ്സുള്ള മകനെ ക്രൂരമായി മർദിച്ച കസ്റ്റഡിയിലായ മാതാവ് കുട്ടിയുടെ പിതാവിനെതിരെ പീഡനത്തിനു പൊലീസിൽ പരാതി നൽകി. കുട്ടംപേരൂര്‍ സ്വദേശി അനീഷയാണ് കുട്ടിയുടെ പിതാവായ തിരുവനന്തപുരം പാങ്ങോട് മറിയം ഹൗസിൽ നജുമുദീനെതിരെ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.രണ്ടു ദിവസം മുൻപാണ് ഒന്നേകാൽ വയസുള്ള ആൺകുട്ടിയെ ക്രൂരമായി മർദിച്ചതിന് അനീഷയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. കുട്ടിയെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കുട്ടിയെ മർദ്ധിച്ചത്. ഇതിന് മുന്നേ അനീഷ രണ്ട് തവണ വിവാഹം ചെയ്തിരുന്നു. പിന്നീട് സമൂഹ്യ മാധ്യമം വഴി പരിചയത്തിലായ നജുമുദീനൊപ്പം 2022 ഏപ്രിൽ മുതൽ ജീവിക്കുകയായിരുന്നു. അനീഷയും നജുമുദീനും ഔദ്യോഗികമായി വിവാഹിതരായിരുന്നില്ല. ഇരുവരും ഒരുമിച്ച് ജീവിച്ച് തുടങ്ങിയതിന് ശേഷമാണ് നജുമുദീന് വേറെ രണ്ട് ഭാര്യമാരുണ്ടെന്ന് അനീഷ അറിയുന്നത്. ഗർഭിണിയായ സമയത്ത് നജുമുദീൻ വേറൊരു വിവാഹം ചെയ്തതിലൂടെ പ്രശ്നങ്ങൾ ഗുരുതരമാവുകയായിരുന്നു.