അഞ്ചൽ രാമഭദ്രൻ കൊലക്കേസ്.. പ്രതികളിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും…
കൊല്ലം: അഞ്ചൽ രാമഭദ്രൻ വധക്കേസിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കര്‍ അടക്കം പതിനാല് പ്രതികൾ കുറ്റക്കാർ. സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹൻ അടക്കം നാലു പ്രതികളെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസിൽ വിധി പറഞ്ഞത്. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 30 ന് വിധിക്കും. 14 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.
ഐഎൻടിയുസി ഏരൂർ മണ്ഡലം വൈസ് പ്രസിഡൻറായിരുന്ന രാമഭദ്രനെ വീട്ടിനുള്ളിൽ കയറി സിപിഐഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് രാമഭദ്രനെ വെട്ടികൊലപ്പെടുത്തിയത്. 2010 ഏപ്രിൽ 10നായിരുന്നു സംഭവം. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും കേസന്വേഷിച്ചു. എന്നാൽ രാമഭദ്രൻെറ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.