11കാരിയെ പീഡിപ്പിച്ചത് : പിതാവും സഹോദരനും അഞ്ച് വർഷം, മുത്തച്ഛനും അമ്മാവനും പലപ്പോഴായി, ഈ നാട് ഇത് എങ്ങോട്ട് ?
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവും സഹോദരനും അഞ്ച് വർഷത്തോളം പീഡിപ്പിച്ചതായി പരാതി. മുത്തച്ഛനും അമ്മാവനും വിവിധ സന്ദർഭങ്ങളിൽ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പതിനൊന്ന് വയസുള്ള പെൺകുട്ടിയാണ് കഴിഞ്ഞ അഞ്ച് വർഷത്തോളം പീഡനത്തിന് ഇരയായത്. സംഭവത്തിൽ ബലാത്സംഗം, പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
2017 മുതൽ 45 വയസുകാരനായ പിതാവ് കുട്ടിയെ ലൈംഗീകമായി ഉപയോഗിക്കുകയായിരുന്നു. 2020 നവംബർ മുതലാണ് മുതിർന്ന സഹോദരൻ കുട്ടിയെ പീഡനത്തിന് ഇരയാക്കി തുടങ്ങിയത്. 60 വയസുകാരനായ മുത്തച്ഛനും അകന്ന ബന്ധത്തിലുള്ള 25 കാരനായ അമ്മാവനും നിരവധി തവണ കുട്ടിയുടെ ശരീരത്തിൽ മോശമായി സ്പർശിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ബിഹാർ സ്വദേശികളായ കുട്ടിയും കുടുംബവും നിലവിൽ പുണെയിലാണ് താമസം. നല്ല സ്പർശനത്തെ കുറിച്ചും ചീത്ത സ്പർശനത്തെ കുറിച്ചും സ്കൂളിൽ നടന്ന കൗൺസിലിംഗ് ക്ലാസിനിടെയാണ് പെൺകുട്ടി താൻ നേരിട്ട ദുരനുഭവങ്ങൾ പുറത്തുപറഞ്ഞത്. ഇതിനുപിന്നാലെ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളെല്ലാം പെൺകുട്ടിയെ പീഡിപ്പിച്ചത് വ്യത്യസ്ത സമയങ്ങളിലാണെന്നും മറ്റുള്ളവരുടെ പീഡനത്തെ കുറിച്ച് ഇവർക്ക് പരസ്പരം
അറിയുമായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.