രാത്രി കിടപ്പറയില്‍ സ്ത്രീകളുടെ വസ്ത്രം ധരിച്ച് മേക്കപ്പിട്ട് ഭർത്താവ്, പരാതിയുമായി 33 കാരി
ഭര്‍ത്താവ് ശാരീരികബന്ധം നിഷേധിക്കുന്നെന്നും കിടപ്പറയില്‍ വിചിത്രമായി പെരുമാറുന്നെന്നുമുള്ള പരാതിയുമായി 33 കാരി പോലീസ് സ്റ്റേഷനില്‍. ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പെടാതിരിക്കുകയും ചെയ്തുവെന്ന് സ്റ്റേഷനിലെ വനിതാ പോലീസിനോട് പരാതിക്കാരിയായ സ്ത്രീ പറഞ്ഞു.
ഫെബ്രുവരിയില്‍ ഒരു മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ടാണ് ഇയാള്‍ യുവതിയെ വിവാഹം ചെയ്തത്. തുടര്‍ന്ന് ഒരു വര്‍ഷമായിട്ടും താനും ഭര്‍ത്താവും ശാരീരികമായ അടുപ്പം പങ്കിട്ടില്ല എന്ന് യുവതി പറഞ്ഞു. രാത്രികളില്‍ ഭര്‍ത്താവ് മേക്കപും സ്ത്രീകളുടെ വസ്ത്രവും ധരിക്കാറുണ്ടായിരുന്നു. ഇതിനിടെ യുവതി ലൈംഗികത ആവശ്യപ്പെടുമ്പോള്‍ യുവതി ഒരു പുരുഷനെപ്പോലെയാണെന്നും അയാളുമായി ശാരീരികബന്ധം പുലര്‍ത്താന്‍ കഴിയില്ലെന്നും പറയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
സബര്‍മതിയില്‍ നിന്നുള്ള സ്ത്രീയാണ് പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു സബര്‍മതിയില്‍ നിന്നുള്ള സ്ത്രീയും വഡോദരയില്‍ നിന്നുള്ളയാളും വിവാഹിതരായത്. പേരക്കുട്ടി വേണമെന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു കുട്ടിയെ പ്രസവിക്കാന്‍ ഐ.വി.എഫിന് പോകണമെന്ന് ഭര്‍ത്താവ് ആഗ്രഹിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. യുവതി അത് നിരസിച്ചപ്പോള്‍ അയാള്‍ മര്‍ദിക്കുകയും തുടര്‍ന്ന് യുവതിയെ ഉപേക്ഷിക്കുകയും ചെയ്തു. തന്റെ വീട്ടിലേക്ക് മടങ്ങി പോയി മാതാപിതാക്കളോടൊപ്പം സബര്‍മതിയില്‍ താമസിക്കുന്നതിനിടെ യുവതിയെ തിരികെ കൊണ്ടുപോകാന്‍ ഭര്‍ത്താവിന്റെ അച്ഛനമ്മമാര്‍ എത്തി. എന്നാല്‍ അവര്‍ സ്ത്രീധനമായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും യുവതി പറയുന്നു.